Tuesday, October 30, 2012

> കുഞ്ഞിക്കദിയാത്ത രക്ഷപ്പെടുത്തിയ ചാരായ വാറ്റുകാരന്‍


കുഞ്ഞിക്കദിയാത്ത രക്ഷപ്പെടുത്തിയ ചാരായ വാറ്റുകാരന്‍


  കുഞ്ഞിക്കദിയാത്ത നാട്ടുകാരുടെ പ്രിയപ്പെട്ട വലിയുമ്മയാണ്.ഭര്‍ത്താവിന്റെ മരണം പെട്ടെന്നായതിനാല്‍ അവരാണ് കുടുംബം പോറ്റുന്നത്. കൂടാതെ മകന്‍ അബൂബക്കറും,നാല് പെണ്‍മക്കളുമുണ്ട് കദിയാത്തക്ക്.അവരെയും കൂട്ടി നെല്‍വയലിലേക്ക് രാവിലെ ഇറങ്ങും.പിന്നെ കരകയറുന്നത് സന്ധ്യാസമയത്താണ്.ഞാറ് നടലും കൊയ്യലും മെതിക്കലുമായി വൈകുന്നേരം വരെ അവര്‍ കൂടും. കൂടെ അയല്‍വാസിയായ കുഞ്ഞിക്കോറ്റിയും അവളുടെ അമ്മയും.എല്ലാം കുഞ്ഞിക്കദിയാത്തയുടെ സഹപ്രവര്‍ത്തകരാണ്.വേടി പറഞ്ഞും പൊട്ടിച്ചിരിച്ചും അവരങ്ങനെ കഴിച്ചു കൂട്ടി.

  നാട്ടിലെ ആരുടെ സഹായത്തിനും ആദ്യം ഓടിയെത്തുക കദിയാത്തയാണ്.പിന്നാലെ കുഞ്ഞിക്കോറ്റിയും.ഈ സൗഹൃദം അവരുടെ മക്കളിലും ഒരു പോലെ പ്രകടമായിരുന്നു. രണ്ട് പേരുടെയും സാന്നിധ്യം എല്ലാ വീട്ടുകാര്‍ക്കും അനുഗ്രഹീതമാണ്.
  ഒരു ദിവസം രാത്രി നിസ്കാരവും കഴിഞ്ഞ് കദിയാത്ത കാല്‍ നീട്ടിയിരുന്ന് കൈകൊണ്ട് മുട്ടുമുഴിഞ്ഞ് ദിക്ര്‍ ചൊല്ലിക്കൊണ്ടിരിക്കുകയാണ്‌. ആ സമയത്ത് വാതിലിന് ശക്തിയായ മുട്ട്; പുറത്തു നിന്ന്,കദിയാത്താ കദിയാത്താ എന്ന് കിതച്ചു കൊണ്ടൊരു വിളിയും.’’ഇപ്പം ഈ നേരത്ത് ആരാണീ വാതിലിനു മുട്ടുന്നെ’’ എന്നും പറഞ്ഞു അവര്‍ വാതില്‍ തുറന്നു.
  വാതില്‍ തുറന്നതും ഒരാള്‍ വീട്ടിനകത്തേക്ക്‌ കയറി.കദിയാത്ത ആകെയൊന്നു വിയര്‍ത്തു.അപ്പോഴേക്കും മണ്ണെണ്ണ വിളക്കുമായി മകള്‍ ആയിഷക്കുട്ടി ഓടിവന്നു.ഇരുണ്ട വെളിച്ചത്തില്‍ കദിയാത്തക്ക് ആ മുഖം മനസ്സിലായി.കദിയാത്ത ചോദിച്ചു ‘’എന്താ ബാസ്വോ’’ ‘ജ്പ്പന്തിനാ ഇങ്ങട്ട് ഓടിക്കെറീക്ക്ണ്? ഞങ്ങളെ അഞ്ച് പെണ്മക്കളെ പേടിപ്പിച്ചാല്‍’..
  വാസു കിതക്കല്‍ നിര്‍ത്താതെ പറഞ്ഞു. പോലിസ്...പോലിസ്... കുഞ്ഞിക്കദിയ്യാത്ത നെടുവീര്‍പ്പിട്ടു ചോദിച്ചു പോലീസോ? ‘’ന്‍റെ അബോക്കര് ന്തെങ്കിലും കച്ചറയുണ്ടാക്കിയോ? ഓനെ പുട്ച്ചാനാണോ ഓര്  ബര്ണത്?’’
  ‘’അല്ല എന്നെ പിടിക്കാനാണ് കദിയാത്താ.. വാസു ചിരിച്ചു കൊണ്ട് പറഞ്ഞു.ആ ചിരിയിലെ അര്‍ത്ഥം കടദിയാത്തക്ക് മനസ്സിലായി. കുഞ്ഞിക്കോറ്റിയുടെ മകനായ വാസു ഒരു ചാരായ വാറ്റുകാരനാണ്. ഇടയ്ക്കിടെ അവനെ പിടിക്കാന്‍ പോലിസ് വരും.പക്ഷെ അവന്റെ ജേഷ്ടന്റെ മകന്‍ പോലീസായതിനാല്‍ അവന്‍ അപ്പപ്പോള്‍ വിവരമറിയിക്കും.ഇന്നെന്തോ കാരണത്താല്‍ വിവരം ലഭിക്കാത്തത് കൊണ്ടാണ് അവന്‍ പോലീസിന്റെ മുമ്പില്‍ പെട്ടത്.
  അവന്‍ കദിയാത്തയോട് ചോദിച്ചു. ഞാന്‍ ഇവിടെ ഒളിച്ചിരിക്കട്ടെ? കുഞ്ഞിക്കദിയാത്തയുടെ മൃദുത മനസ്സ്  അവനോടു പറഞ്ഞു. ‘’ബാസ്വോ ജ് ആ പത്തായപ്പൊരീക്കങ്ങ് കേറിക്കോ. അന്നെ രക്ഷിക്ക്ണ കാര്യം ഞ്ഞ്മ്മളേറ്റു.അവന്‍ ആ ഇരുട്ടു മുറിയിലീക്ക് ഊളിയിട്ടു.
  പുറത്തു മരങ്ങളും കുറ്റിച്ചെടികളും കുളിമുറിയിലുമെല്ലാം തിരഞ്ഞ് പോലീസുകാര്‍ വാതിലിനു മുട്ടി.അവര്‍ വേഗം വാതില്‍ തുറന്നു.എസ്‌ഐ കനത്ത സ്വരത്തില്‍ ചോദിച്ചു. ഇവിടെ ആരെങ്കിലും കയറി വന്നോ? കദിയാത്ത പറഞ്ഞു.’’ബ്ടെ ആര് കയറി വരാന്‍, ഞാനും ന്‍റെ അഞ്ചു മക്കലുമെല്ലതെ വിടെ ആര്ണ്ടാവാന്‍? അവരുടെ നിര്‍ഭയമായ സംസാരം കേട്ട് അവര്‍ മടങ്ങിപ്പോയി.
  അവര്‍ പോയ ഉടനെ കദിയാത്ത വിളക്കുമായി പത്തായപ്പുരയിലേക്ക് ചെന്നു.അവിടെ അവനെ കണ്ടില്ല.അവര്‍ മക്കളോട് ചോദിച്ചു ‘’ഓന്‍ എവിടെ പോയി’’’ അവര്‍ പറഞ്ഞു. അടുക്കളെക്കൂടി പുറത്തേക്ക് പോയി. കദിയാത്തയുടെ ചുണ്ടില്‍ തമാശയുടെ ഒരു ചിരി വിടര്‍ന്നു
                                         ജ്വാല മാസിക

1 comment:

  1. ആരും കമന്റിടാതെ പോവണ്ട.ഏതോ പൊടിപ്പന്‍ കഥയാ........
    കൂ....കൂയ്...

    ReplyDelete