വിശപ്പ്....?
പത്തായപ്പുരയില്‍
വെറുതെ ചിരട്ടകള്‍
നിറച്ചിരിക്കുന്നു.
വീപ്പകളിലൊക്കെയും
വെള്ളെലിക്കുഞ്ഞുങ്ങളും
പൊടിപിടിച്ചമാറാലകളും.
വെള്ളെലിക്കുഞ്ഞുങ്ങളും
പൊടിപിടിച്ചമാറാലകളും.
അടുപ്പത്തിരിക്കുന്ന കലത്തില്‍
തിളച്ചുവറ്റിയ വെള്ളവും
പട്ടിണി തീര്‍ത്ത ആവിയും.
ഈ കുട്ടികളെന്തേ
കരഞ്ഞുറങ്ങുന്നില്ലേ?
ഉറക്കമേ, പതിവ് തെറ്റിച്ച്
വഞ്ചിക്കാനൊരുങ്ങുന്നോ?
വലിഞ്ഞൊട്ടിയ ഉരുപ്പിടിയില്‍
വില്‍ക്കാനിനിയിറച്ചിയില്ല.
മാനം തുലയ്ക്കാന്‍
ചങ്കിലെ പിടച്ചിലനുവധിക്കുന്നില്ല.
വൃക്ക പറിച്ചും കരള്‍ പിഴുതും
ചോരയൂറ്റിയും പോറ്റി.
മരണം കൂടെയുണ്ട്.
ചേട്ടനെപ്പോലെ ഒരു കയര്‍--
ക്കുരുക്കിയതിലൊടുങ്ങാനും
മരച്ചീനി കട്ടെടുത്ത് കുറുക്കിയിളക്കി
വിഷം ചേര്‍ത്ത് വിളമ്പാനുമാറിയാം.
പക്ഷേ, പേടിയാണ്, മരണത്തിന്‍റെ
നിഴലിനെയും നീരാളിക്കൈകളെയും
ദയതൊടാത്ത കൂച്ചുവിലങ്ങിനെയും.
*** *** ***
ജ്വാല
വിശപ്പിന്റെ വിളി
ReplyDeleteപച്ചയായത്.വരികൾ ഉള്ളിലെവിടെയോ ഉടക്കി.നന്നായി.
ReplyDeleteഹൃദയം നിറഞ്ഞ നന്ദി.
Delete
ReplyDeleteഅടുപ്പത്തിരിക്കുന്ന കലത്തില്‍
തിളച്ചുവറ്റിയ വെള്ളവും
പട്ടിണി തീര്‍ത്ത ആവിയും.
:)
കവിത നന്നായി.
പേടിയാണ്, മരണത്തിന്‍റെ
ReplyDeleteനിഴലിനെയും നീരാളിക്കൈകളെയും
ദയതൊടാത്ത കൂച്ചുവിലങ്ങിനെയും.
മാസികയാവുമ്പോൾ എഡിറ്റർ കാണുമല്ലോ ? അക്ഷരത്തെറ്റുകളെങ്കിലും ഒഴിവാക്കണം. ഇതു പറഞ്ഞ എന്നോട് ദേഷ്യം തോന്നരുത് എന്നപേക്ഷ.
ReplyDeleteവിശപ്പിന്റെ വിളിയില്‍ മരണം പതിയിരിക്കുന്നുവോ ?
ReplyDelete